ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജയില്‍പ്പുള്ളി – Julia Ann Crumpling

Julia Ann Crumpling was just seven when she was sentenced to seven days’ hard labour at Oxford prison in 1870. Making her the youngest prisoner in the history.



പോലീസ് റെക്കോര്‍ഡുകള്‍ക്ക് വേണ്ടിയെടുക്കുന്ന ക്ലോസപ്പ് ചിത്രങ്ങളെ, പ്രത്യേകിച്ച് ക്രിമിനലുകളുടെ ചിത്രങ്ങളെ പൊതുവായി വിളിക്കുന്ന പേരാണ് മഗ്ഷോട്ട്സ്.
ഇംഗ്ലണ്ടിലെ ഓക്സ്ഫോര്‍ഡ് കോട്ടയില്‍, വിക്ടോറിയന്‍ കാലഘട്ടത്തില്‍ തടവില്‍ കിടന്നവരുടെ മഗ്ഷോട്ട് ചിത്രങ്ങളും ഫയലുകളും, പ്രദര്‍ശനത്തിന് വച്ചപ്പോള്‍, അതില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധയാകര്‍ഷിച്ച മഗ്ഷോട്ട്സില്‍ ഒന്നാണിത്. ചിത്രത്തില്‍ കാണുന്ന പെണ്‍കുട്ടിയുടെ പേരാണ് ജൂലിയ ആന്‍ ക്രംബ്ലിങ്ങ് (Julia Ann Crumpling). 
അവള്‍ ചെയ്ത കുറ്റമാണ് ഏറ്റവും രസകരം.
ഓക്സ്ഫോര്‍ഡിനടുത്തുള്ള വിറ്റ്‌നി എന്ന സ്ഥലത്തെ താമസക്കാരായിരുന്നു എഡ്മണ്ട് സ്മിത്തും ഭാര്യയും. ഒരിക്കല്‍ സ്മിത്ത് കുടുംബം, പുറത്തെങ്ങോ പോയപ്പോള്‍, അവരുടെ കുഞ്ഞിനെ കിടത്തി ഉന്തിനീക്കുന്ന വണ്ടി (pram) വാതില്‍ക്കല്‍ വച്ചിട്ടാണ് പോയത്. ഈ സമയം എന്തിനോ അതിലെ പോയ ജൂലിയ, പ്രാം കണ്ടപ്പോള്‍, അതെടുത്ത് ഓടിച്ച് കളിക്കാന്‍ തുടങ്ങി. 
1870ലായിരുന്നു അത്.
ഈ കാഴ്ചയും കണ്ടാണ്‌, സ്മിത്ത് കുടുംബത്തിന്‍റെ ജോലിക്കാരിയായ ആനി ഷെര്‍ബോണ്‍, പുറത്തേക്ക് വരുന്നത്. അവര്‍ ‘തൊണ്ടിയോടെ’ ജൂലിയയെ പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചു. അങ്ങനെ മോഷണത്തിന് ശിക്ഷ കിട്ടി, ഓക്സ്ഫോര്‍ഡ് ജയിലിലെ സ്ത്രീകളുടെയും, കുട്ടികളുടെയും വിഭാഗത്തിലേക്ക് കൊണ്ടാക്കുമ്പോള്‍, ജൂലിയയ്ക്ക് ഏഴ് വയസ്സായിരുന്നു പ്രായം. കിട്ടിയ ശിക്ഷയാകട്ടെ, ഒരാഴ്ചത്തെ കഠിനതടവും. 
പണ്ട് കോട്ടയിലെ കാവലിനായി ഉപയോഗിച്ചിരിക്കുന്ന സെന്‍റ് ജോര്‍ജ് ടവറിലെ ടാങ്കിലേക്ക് വെള്ളം എത്തിക്കലായിരുന്നു അവിടത്തെ പ്രധാന ജോലി. ഒരു വമ്പന്‍ വീല് കറക്കി വേണം അങ്ങോട്ട്‌ വെള്ളം കയറ്റാന്‍. ദിവസം എട്ട് മണിക്കൂര്‍ ആണ് ഒരാള്‍ക്കുള്ള ഡ്യൂട്ടി ടൈം. എങ്കിലും ജൂലിയയ്ക്ക് കിട്ടിയ ജോലി അലക്ക് മാത്രമായിരുന്നു എന്നാണ് പറയപ്പെടുന്നത്.
കൂട്ടത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ‘കുറ്റവാളി’ ജൂലിയ തന്നെയായിരുന്നെങ്കിലും, അന്നാട്ടില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിഞ്ഞിരുന്ന ‘കുട്ടി’ അവള്‍ മാത്രമായിരുന്നില്ല. പട്ടിണി കൊടികുത്തി വാണിരുന്ന അക്കാലത്ത്, നിരവധി കുട്ടികളാണ്, ചെറിയ കുറ്റങ്ങളുടെ പേരില്‍, പല ജയിലുകളിലായി ഉണ്ടായിരുന്നത്. അതില്‍ പലര്‍ക്കും, ജോലിക്കാര്യത്തില്‍, ജൂലിയ്ക്ക് കിട്ടിയ ഭാഗ്യമൊന്നും കിട്ടിയിട്ടില്ല എന്നതാണ് ഏറെ വേദനിപ്പിക്കുന്ന ഒരു വസ്തുത. കൂടാതെ ശിക്ഷ കഴിഞ്ഞിറങ്ങിയ പലരും, മോഷണം തന്നെ തൊഴിലാക്കി വീണ്ടും, വീണ്ടും ജയിലുകളിലേക്ക്‌ തന്നെ മടങ്ങിയെത്തിയിരുന്നു.
അത്തരത്തില്‍ പ്രസിദ്ധമായ മറ്റൊരു ജയിലാണ് 1925ല്‍ അടച്ചുപൂട്ടിയ ന്യൂകാസില്‍ ജെയില്‍.